Sunday, 21 December 2025

മുത്ത്

വാനം വെള്ളിനിലാവിനെ പുൽകവേ-
താരകൾ പോലും കൊതിച്ചു നിന്നെ അഴകേ...
മണൽത്തരികൾ ചിപ്പിയോട് സ്വകാര്യം ചൊല്ലും നേരം...
ഹൃദയമണഞ്ഞൊരെൻ പ്രാണനിധിയല്ലേ നീ?
ഹിമകണം പോലെ നേർത്ത മന്ദഹാസം നൽകി-
കണ്ണിമയ്ക്കുള്ളിൽ നീ മാഞ്ഞതെന്തേ നിൻ മന്ദിരത്തിൽ?
മൃദുവീചിയായി പലകുറി നിന്നെ തഴുകുമ്പോഴും..  
അവിരാമമൊരു പ്രവാഹമായ് നിൻ ഉള്ളില്ലുറങ്ങുവാൻ മോഹം
    
           എന്ന് ഒരു കുഞ്ഞല പാറു

No comments:

Post a Comment